ഇന്ന് രാവിലെ ഗഫൂർക്കാന്റെ കടയിൽ നിന്നായിരുന്നു ബ്രേക്ക് ഫാസ്റ്റ്
(കോഴിക്കോട് ജോലിക്ക് വന്നപ്പോൾ ആദ്യത്തെ ഒരു വര്ഷം പ്രാതലും
ഉച്ചയൂണും ഗഫൂർക്കാന്റെ ഹോട്ടലിൽ നിന്നായിരുന്നു
പീ ടീ ഉഷ റോഡിൽ താജ് ഗേറ്റ് വേ ഹോട്ടലിന് അടുത്താണ്
നല്ല ഓക്സ്‌ഫോർഡ് ഇംഗ്ലീഷ് പറയുന്ന തലശ്ശേരിക്കാരൻ ഗഫൂർക്കാന്റെ കട
കൂട്ടിനു സകലമാന ചാനലുകാരും -
സീ പീ എം ചാവേറുകളുടെ ഹിറ്റ് ലിസ്റ്റിലെ മാധ്യമ പ്രവർത്തകരിൽ ഒന്നാം സ്ഥാനം
അലങ്കരിക്കുന്ന ഏഷ്യാനെറ്റ് ലേഖകൻ ഒഞ്ചിയം സഖാവ് ഷാജഹാൻ കാളിയത്തും
കൈരളി ലേഖകൻ മെഹ്ജൂബ് സഖാവും ഒരുമിച്ചു പുട്ടടിക്കുന്ന സംഗമസ്ഥാനം -
പിന്നെ തൽവാക്കെർസിലെ ബോഡി ബിൽഡര്മാരും, പിന്നെ കെ ടീ സീ പാർസൽ സർവീസിൽ വരുന്ന
ലോറിക്കാരും, മുടങ്ങാതെ എത്തുന്ന കോർപ്പരേഷൻ ക്ലീനിംഗ് പണിക്കാരും )
ഇന്ന് ചെന്ന് കയറുമ്പോൾ തന്നെ മീൻ പൊരിക്കുന്ന മാസ്മരിക സുഗന്ധം!
ഇടം വലം നോക്കിയില്ല
രാവിലെ തന്നെ രണ്ടു കഷണം പുട്ടും അയല പൊരിച്ചതും തട്ടി വിട്ടു
കൂടെ വന്നവൻ ഓർഡർ ചെയ്ത ബീഫ് ഫ്രയ്യിൽ നിന്നും കയ്യിട്ടു വാരി തിന്നുകയും ചെയ്തു
സമാധാനമായി
ഇന്നത്തെക്കുള്ള കൊളസ്ട്രോൾ ആയല്ലോ!
(അന്നന്നെക്ക് വേണ്ട എല്ലാം നമ്മൾ തന്നെ കഷ്ട്ടപ്പെട്ടു സമ്പാദിചാലല്ലേ
അതിനൊരു വിലയുള്ളൂ...)
ശുഭദിനം!
(കോഴിക്കോട് ജോലിക്ക് വന്നപ്പോൾ ആദ്യത്തെ ഒരു വര്ഷം പ്രാതലും
ഉച്ചയൂണും ഗഫൂർക്കാന്റെ ഹോട്ടലിൽ നിന്നായിരുന്നു
പീ ടീ ഉഷ റോഡിൽ താജ് ഗേറ്റ് വേ ഹോട്ടലിന് അടുത്താണ്
നല്ല ഓക്സ്‌ഫോർഡ് ഇംഗ്ലീഷ് പറയുന്ന തലശ്ശേരിക്കാരൻ ഗഫൂർക്കാന്റെ കട
കൂട്ടിനു സകലമാന ചാനലുകാരും -
സീ പീ എം ചാവേറുകളുടെ ഹിറ്റ് ലിസ്റ്റിലെ മാധ്യമ പ്രവർത്തകരിൽ ഒന്നാം സ്ഥാനം
അലങ്കരിക്കുന്ന ഏഷ്യാനെറ്റ് ലേഖകൻ ഒഞ്ചിയം സഖാവ് ഷാജഹാൻ കാളിയത്തും
കൈരളി ലേഖകൻ മെഹ്ജൂബ് സഖാവും ഒരുമിച്ചു പുട്ടടിക്കുന്ന സംഗമസ്ഥാനം -
പിന്നെ തൽവാക്കെർസിലെ ബോഡി ബിൽഡര്മാരും, പിന്നെ കെ ടീ സീ പാർസൽ സർവീസിൽ വരുന്ന
ലോറിക്കാരും, മുടങ്ങാതെ എത്തുന്ന കോർപ്പരേഷൻ ക്ലീനിംഗ് പണിക്കാരും )
ഇന്ന് ചെന്ന് കയറുമ്പോൾ തന്നെ മീൻ പൊരിക്കുന്ന മാസ്മരിക സുഗന്ധം!
ഇടം വലം നോക്കിയില്ല
രാവിലെ തന്നെ രണ്ടു കഷണം പുട്ടും അയല പൊരിച്ചതും തട്ടി വിട്ടു
കൂടെ വന്നവൻ ഓർഡർ ചെയ്ത ബീഫ് ഫ്രയ്യിൽ നിന്നും കയ്യിട്ടു വാരി തിന്നുകയും ചെയ്തു
സമാധാനമായി
ഇന്നത്തെക്കുള്ള കൊളസ്ട്രോൾ ആയല്ലോ!
(അന്നന്നെക്ക് വേണ്ട എല്ലാം നമ്മൾ തന്നെ കഷ്ട്ടപ്പെട്ടു സമ്പാദിചാലല്ലേ
അതിനൊരു വിലയുള്ളൂ...)
ശുഭദിനം!
![]() |
| South Indian Actor Vijayakumar with Gafoorkka |
പരോപകാരം പ്രാഞ്ചി

